ജി.എസ്.ടി.: വരുമാന കടങ്കഥകൾ

പൊതുവെ ആരോഗ്യകരമായ ജി.എസ്.ടി. വരവുകൾക്കിടയിൽ, ചില പ്രവണതകൾക്ക് കൂടുതൽ സൂക്ഷ്മമായ പരിശോധന ആവശ്യമാണ് 

October 07, 2023 11:20 am | Updated 11:20 am IST

സാമ്പത്തിക വർഷത്തിന്റെ പകുതി കഴിഞ്ഞപ്പോൾ, ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി.) നിന്നുള്ള ഇന്ത്യയുടെ മൊത്ത വരുമാനം 9.92 ലക്ഷം കോടി രൂപയിൽ കൂടുതലാണ്. ഇത് 2022 ഏപ്രിലിനും സെപ്തംബറിനും ഇടയിലുള്ള പരോക്ഷ നികുതിയുടെ ശേഖരണത്തേക്കാൾ 11.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നു. 2023-24-ൽ ഇതുവരെയുള്ള ശരാശരി പ്രതിമാസ വരുമാനം ആരോഗ്യകരമായ 1,65,418 കോടി രൂപയാണ്. ഈ സാമ്പത്തിക വർഷത്തിലെ ആറ് മാസങ്ങളിൽ നാലിലും ജി.എസ്.ടി. വരുമാനം 1.6 ലക്ഷം കോടി രൂപ കടന്നിരുന്നു. സെപ്തംബറിലെ ജി.എസ്.ടി. ശേഖരമായ 1.63 ലക്ഷം കോടി രൂപ ശരാശരിയേക്കാൾ ഒരല്പം താഴെയാണെങ്കിലും മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ ഓഗസ്റ്റിലേതിനേക്കാൾ 2.3 ശതമാനം കൂടുതലാണ്. ഉത്സവകാലം ആരംഭിക്കുന്നതിനാൽ, 1.6 ലക്ഷം കോടി രൂപയിലധികം മാസ വരുമാനം ഈ പാദത്തിലും തുടരും. 2024 ജനുവരി-മാർച്ച് പാദത്തിൽ യഥാർത്ഥ ജി.ഡി.പി. വളർച്ച ആദ്യ പാദത്തിലെ 7.8 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി കുറയുമെന്ന് കേന്ദ്ര ബാങ്ക് അനുമാനിക്കുന്നുണ്ടെങ്കിലും, വരവ് ചെലവ് കണക്കിന്റെ കാര്യത്തിൽ മാർച്ച് പാദത്തിൽ അല്പം മിതത്വം രേഖപ്പെടുത്തിയാൽ പോലും, സർക്കാർ ജി.എസ്.ടി. വരുമാന പ്രതീക്ഷകളിൽ ആശ്വാസകരമായ സ്ഥിതിയിലായിരിക്കുമെന്ന് കരുതാം. ഈ സംഖ്യകൾ സൂചിപ്പിക്കുന്ന സ്ഥൂല സാമ്പത്തിക കരുത്തിനപ്പുറം, ഇന്ന് കൂടിച്ചേരുന്ന നയരൂപകർത്താക്കളുടേയും ജി.എസ്‌.ടി. കൗൺസിലിന്റേയും കൂടുതൽ സൂക്ഷ്മപരിശോധന അർഹിക്കുന്ന ചില ആശങ്കകളുണ്ട്.

ഒന്ന്, ജി.എസ്.ടി. വരവിന്റെ വളർച്ചയിൽ പ്രകടമായ മാന്ദ്യമുണ്ട്, അത് സെപ്റ്റംബറിൽ 10.2 ശതമാനമായി കുറഞ്ഞു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള ശരാശരി വളർച്ച ആദ്യ പാദത്തിലെ 11.5 ശതമാനത്തിൽ നിന്ന് 10.6 ശതമാനമായി കുറഞ്ഞു. ആഭ്യന്തര ഇടപാടുകളിൽ നിന്നും സേവന ഇറക്കുമതിയിൽ നിന്നുള്ള വരുമാന സ്രോതസ്സുകൾ ചേർത്ത് ജൂണിലെ 18 ശതമാനത്തിൽ നിന്ന് കഴിഞ്ഞ രണ്ട് മാസങ്ങളിൽ വളർച്ച ഏകദേശം 14 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ നടത്തിയ ഇടപാടുകളെ അടിസ്ഥാനമാക്കിയ സെപ്റ്റംബറിലെ വരുമാനത്തിൽ 2017-18-ൽ ജി.എസ്.ടി. സമ്പ്രദായം ആരംഭിച്ചതുമുതൽ ബിസിനസുകളിൽ നിന്നുള്ള തീർപ്പാക്കാത്ത കുടിശ്ശികകളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം അവ അടയ്ക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നു. മാത്രമല്ല, ഓഗസ്റ്റ് 1 മുതൽ 5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാക്കിയിരുന്നു. ഇത് നികുതി പാലനം ഒന്നുകൂടി ശക്തമാക്കി. യഥാർത്ഥ ഉപഭോഗത്തിൽ നിന്നും ഉൽപ്പാദന വർദ്ധനവിൽ നിന്നും ഉണ്ടായ വളർച്ചയുടെ വ്യാപ്തി അളക്കാൻ ഇവയുടെ ഫലത്തിനെ വേർതിരിച്ചെടുക്കേണ്ടത് ആവശ്യമാണ്. ഓഗസ്റ്റിൽ റെക്കോർഡ് 9.34 കോടി ഇ-വേ ബില്ലുകൾ സൃഷ്ടിക്കപ്പെട്ടു, എന്നിട്ടും സെപ്റ്റംബറിലെ വരുമാനം ഏറ്റവും ഉയർന്നതായിരുന്നില്ല. ഇത് ഇടപാടുകളുടെ വലുപ്പം കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്നു. ചരക്ക് ഇറക്കുമതി രംഗത്ത് മറ്റൊരു അമ്പരപ്പിക്കുന്ന പ്രവണത ഉയർന്നുവരുന്നു, ഏപ്രിൽ മുതൽ വരുമാനം നാലിരട്ടിയായി കുറഞ്ഞു. ഈ വർഷം ഇതുവരെയുള്ള കുറഞ്ഞ ചരക്ക് ഇറക്കുമതി തീർച്ചയായും കുറഞ്ഞ ജി.എസ്.ടി. വരുമാനത്തിൽ പ്രതിഫലിക്കും. എന്നിരുന്നാലും, ഓഗസ്റ്റിൽ, ആ ഇറക്കുമതി ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന 58.6 ബില്യൺ ഡോളറിലെത്തി, ജൂലൈയിലെ ഇറക്കുമതിയേക്കാൾ 10.75 ശതമാനം കൂടുതൽ. എന്നാൽ, സെപ്റ്റംബറിൽ ശേഖരിച്ച ആ ഉയർന്ന ഇറക്കുമതിയിൽ നിന്നുള്ള ജി.എസ്.ടി. വരുമാനം മുൻ മാസത്തേതിനേക്കാൾ 5.7 ശതമാനം കുറവാണ്. ഇവ രണ്ടും പൊരുത്തപ്പെടുന്നില്ല. ഇറക്കുമതിയിൽ നിന്നുള്ള വരുമാന ചോർച്ച കണ്ടുപിടിക്കാൻ അധികാരികൾ കൂടുതൽ വിശദമായി പരിശോധനകൾ നടത്തണം.

Top News Today

Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.