പ്രകാശം പരക്കട്ടെ 

ഇലക്ട്രോണിന്റെ സവിശേഷതകളിലെ മാറ്റങ്ങൾ അളക്കുന്ന തന്ത്രങ്ങളെ ഭൗതികശാസ്ത്ര നൊബേൽ ആദരിക്കുന്നു 

October 05, 2023 11:33 am | Updated 11:33 am IST

ക്വാണ്ടം മെക്കാനിക്‌സിന്റെ നിയമങ്ങൾ അനുസരിച്ച്, പദാർത്ഥത്തിലെ – ഒരു പഴമോ പാറയോ പോലെ – ഇലക്ട്രോണുകളുടെ നിരീക്ഷിക്കാവുന്ന സവിശേഷതകൾ നൂറുകണക്കിന് അറ്റോസെക്കൻഡുകൾക്കുള്ളിൽ മാറുന്നു. ഒരു അറ്റോസെക്കൻഡ് 10-18 സെക്കൻഡാണ്. വളരെ ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങൾ പഠിക്കാൻ പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണ്. ആൻ എൽ’ ഹൂലിയർ, പിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ് എന്നിവർക്ക് ഈ ഉപകരണങ്ങൾ നിർമ്മിച്ചതിന് 2023-ലെ ഭൗതികശാസ്ത്ര നോബേൽ സമ്മാനം ലഭിച്ചു. 1980-കളുടെ അവസാനം മുതൽ, ഡോ. എൽ‘ ഹൂലിയർ നേതൃത്വം നൽകിയ നിരവധി പഠനങ്ങൾ ഒരു ഉത്ക്കൃഷ്ട വാതകത്തിന്റെ മാത്രയിൽ തിളങ്ങുന്ന ഒരു ഇൻഫ്രാറെഡ് കിരണം നിരവധി പരോക്ഷമായ സൂക്ഷ്മാംശങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തി. ഈ സൂക്ഷ്മാംശങ്ങളുടെ തരംഗദൈർഘ്യം ‘യഥാർത്ഥ’ പ്രകാശ തരംഗത്തിന്റെ ഒരു അംശം മാത്രമാണ്. ഹൂലിയരുടെ സംഘം യഥാർത്ഥ തരംഗത്തിന്റെ ആവൃത്തിയും സൂക്ഷ്മാംശങ്ങളുടെ തീവ്രതയും തമ്മിലുള്ള ഒരു പ്രത്യേക ബന്ധം നിരീക്ഷിക്കുകയും ക്വാണ്ടം മെക്കാനിക്സിന്റെ നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുകയും ചെയ്തു – ഇത് ഒരു നാഴികക്കല്ലാണ്. സൂക്ഷ്മാംശ തരംഗങ്ങളുടെ ഉച്ചസ്ഥാനങ്ങൾ അണിനിരന്നാൽ, അവ കൂടിച്ചേർന്ന് കൂടുതൽ തീവ്രമായ ഉച്ചസ്ഥാനം (സൃഷ്ടിപരമായ ഇടപെടൽ) ഉണ്ടാകും; ഒരു തരംഗത്തിന്റെ ഉച്ചസ്ഥാനം മറ്റൊന്നിന്റെ നിമ്നസ്ഥാനവുമായി ഒരുമിച്ചുവരുമ്പോൾ, അവ സ്വയം ഇല്ലാതാകും (വിനാശകരമായ ഇടപെടൽ). വാതകം ഏതാനും അറ്റോസെക്കൻഡ് പൾസ് ദൈർഘ്യമുള്ള തീവ്രമായ ഉച്ചസ്ഥാനങ്ങൾ പുറപ്പെടുവിക്കുകയും, വിനാശകരമായ ഇടപെടൽ മൂലം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്ന തരത്തിൽ ശക്തിപ്പെടുത്തുന്ന ഈ ഫലത്തിനെ സമയബന്ധിതമാക്കാമെന്ന് ഭൗതികശാസ്ത്രജ്ഞർ മനസ്സിലാക്കി. ഡോ. അഗോസ്റ്റിനിയും കൂട്ടരും 2001-ൽ 250 അറ്റോസെക്കൻഡ് പൾസ് ദൈർഘ്യമുള്ള പ്രകാശം ഉൽപ്പാദിപ്പിച്ച് ഇത് തെളിയിച്ചു. അതേ വർഷം തന്നെ, ഡോ. ക്രൗസും കൂട്ടരും 650 അറ്റോസെക്കൻഡ് ദൈർഘ്യമുള്ള ഒരൊറ്റ പൾസ് വേർതിരിച്ചെടുക്കുകയും ഫോട്ടോണുകളുടെ ഒരു കൂട്ടം ഉപയോഗിച്ച് ക്രിപ്‌റ്റോൺ പരമാണുക്കളിൽ നിന്ന് പുറത്താക്കപ്പെടുന്ന ഇലക്ട്രോണുകളുടെ ഗതികോർജ്ജം അളക്കാൻ അത് ഉപയോഗിക്കുകയും ചെയ്തു. ഒടുവിൽ അറ്റോസെക്കൻഡ് ഫിസിക്സ് വിജയിച്ചിരിക്കുകയാണ്.

ഈ വർഷത്തെ വൈദ്യശാസ്ത്ര നോബേൽ സമ്മാനം എം.ആർ.എൻ.എ. പ്രതിരോധ മരുന്നുകളുടെ കണ്ടുപിടുത്തവും കോവിഡ്-19 മഹാമാരിയിൽ അത് ചെലുത്തിയ സ്വാധീനത്തേയും ആദരിച്ചു. ആളുകൾക്ക് ഇതുകൊണ്ട് ലഭിച്ച പ്രയോജനം പ്രത്യക്ഷമായിരുന്നു. അതേസമയം, അറ്റോസെക്കൻഡുമായി ബന്ധപ്പെട്ട ഭൗതികശാസ്ത്രത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. എന്നാൽ തെളിവുകളുടെ അഭാവം അഭാവത്തിന്റെ തെളിവല്ല. ബയോകെമിസ്ട്രി, വൈദ്യപരിശോധന, സൂപ്പർകണ്ടക്ടിവിറ്റി, നിർമ്മാണ സാങ്കേതിക വിദ്യ എന്നിവയുൾപ്പെടെ ഉടനടി മൂല്യമുണ്ടാവാൻ സാധ്യതയുള്ള മേഖലകളിൽ ഇലക്ട്രോണുകളുടെ നിർദ്ദിഷ്ട ചലനാത്മകത പ്രധാനമാണ്. പുരസ്കാര ജേതാക്കളുടെ പ്രവർത്തനം മൂലം അറ്റോസെക്കൻഡുകളിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളുടെ കണ്ടെത്തലുകൾ ഉപയോഗിച്ച് ഇതുവരെ അറിയപ്പെടാത്ത സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതിന് ശാസ്ത്രജ്ഞർക്ക് ഒരു വഴി തുറന്നിട്ടുണ്ട്. മാത്രമല്ല, ഒരു പ്രത്യേക കണ്ടുപിടുത്തം പിന്നീട് മൂല്യമുള്ളതായിരിക്കുമോ എന്ന് വിലയിരുത്താൻ ആവശ്യമായ എല്ലാ വിവരങ്ങളും മനുഷ്യർക്ക് വളരെ വിരളമായേ ഉണ്ടാവാറുള്ളൂ. വ്യക്തിഗത തന്മാത്രകൾ ഉപയോഗിച്ച് മോട്ടോറുകൾ നിർമ്മിച്ചതാണ് 2016-ൽ രസതന്ത്ര പുരസ്‌കാരത്തിന് ജേതാക്കളെ അർഹരാക്കിയത് – അക്കാലത്ത് അറിയപ്പെടുന്ന പ്രയോഗങ്ങളൊന്നുമില്ലാത്ത ഒരു നേട്ടം. എന്നാൽ അത് നേടുന്നതിന്, അവർ രസതന്ത്രത്തിന്റെ മറ്റ് മേഖലകളെ മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ ആവിഷ്കരിച്ചു. ഈ പുരസ്കാര ജേതാക്കളിലൊരാളായ ജെ. ഫ്രേസർ സ്റ്റോഡാർഡ് പറഞ്ഞത് പോലെ, മുമ്പ് ചെയ്യാൻ പ്രയാസമുള്ള ഒരു കാര്യം ഇന്ന് എളുപ്പമാക്കിയതിൽ പ്രധാനപ്പെട്ട മൂല്യമുണ്ട്. കൂടാതെ “(അതിന്റെ പ്രയോഗങ്ങൾ) എന്തായിരിക്കുമെന്ന് കണ്ടെത്താനുള്ള ആവേശം ഞങ്ങൾക്ക് ഇപ്പോഴും ഉണ്ട്”.

Top News Today

Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.