നൊബേൽ: പ്രതിരോധമരുന്നിനുള്ള പ്രോത്സാഹനം

കോവിഡ്-19 എം.ആർ.എൻ.എ. പ്രതിരോധ മരുന്നുകളുടെ വിജയമാണ് ഈ വർഷത്തെ നൊബേൽ ജേതാക്കളെ തിരഞ്ഞെടുത്തത്

October 04, 2023 11:34 am | Updated 11:34 am IST

ശരീരശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള നോബേൽ സമ്മാനത്തിനായി നിർദ്ദേശിക്കപ്പെട്ട എല്ലാവർക്കും എടുത്തുപറയാൻ വഴിത്തിരിവുണ്ടാക്കിയ നേട്ടങ്ങളുണ്ട്. പക്ഷേ പലപ്പോഴും, വിജയിയുടെ അന്തിമ തിരഞ്ഞെടുപ്പ് സമയവും സന്ദർഭവുമായി വളരെയധികം ബന്ധപ്പെട്ടതാവും. അങ്ങനെ നോക്കുമ്പോൾ, കാറ്റലിൻ കാരിക്കോയും ഡ്രൂ വെയ്‌സ്‌മാനും കോവിഡ്-19-നെതിരെ ഫലപ്രദമായ എം.ആർ.എൻ.എ. പ്രതിരോധമരുന്നുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനത്തിന് പ്രോത്സാഹനം ലഭിക്കാൻ അർഹരായിരുന്നു. ഈ കണ്ടെത്തലിന്റെ പ്രയോജനങ്ങൾ ഇപ്പോഴും ആളുകളെ ജീവനോടെ തുടരാനും ആശുപത്രികൾ വിടാനും അനുവദിക്കുന്നതിനാൽ 2023-ലെ നൊബേൽ പ്രഖ്യാപനം ആശ്ചര്യമുളവാക്കുന്നില്ല. ഇതിന് അവശ്യം വേണ്ട എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നു: ‘മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം’ നൽകുന്ന ഒരു കണ്ടെത്തലിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കണം. എം.ആർ.എൻ.എ. നിസ്സംശയമായും ഏറ്റവും വലിയ നേട്ടമായിരുന്നു. ഈ നൊബേൽ ഒരു വനിതാ ശാസ്ത്രജ്ഞയുടെ സംഭാവനയെ അംഗീകരിക്കുന്നു എന്നത് കൊണ്ടും പ്രാധാന്യമർഹിക്കുന്നു: 13 സ്ത്രീകൾ ഇപ്പോൾ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയിട്ടുണ്ട് (225 പേർക്ക് വൈദ്യശാസ്ത്രത്തിന് നൊബേൽ ലഭിച്ചിട്ടുണ്ട്); 2023 വരെ 62 സ്ത്രീകൾ മാത്രമാണ് ഏതെങ്കിലും വിഭാഗത്തിൽ നോബേൽ സമ്മാനം നേടിയിട്ടുള്ളത് (894 പുരുഷന്മാർക്കെതിരെ).

എല്ലാ പ്രതിബന്ധങ്ങൾക്കെതിരേയും നടത്തുന്ന ദൃഢനിശ്ചയമുള്ള ശാസ്ത്രീയ ഗവേഷണങ്ങളിൽ നിന്നും അന്തർ-മേഖലാ സഹകരണങ്ങളിൽ നിന്നും മികച്ച ഫലങ്ങൾ തീർച്ചയായും ഉയർന്നുവരും. എം.ആർ.എൻ.എ. വെറുമൊരു സാധ്യത മാത്രമായിരുന്നപ്പോളാണ് ഹംഗേറിയൻ ബയോകെമിസ്റ്റായ കാറ്റലിൻ കാരിക്കോ അതിൽ ആകൃഷ്ടയാകുന്നത്. മനുഷ്യ കോശങ്ങളിൽ, ഡി.എൻ.എയിൽ ചേർക്കപ്പെട്ട ജനിതക വിവരങ്ങൾ മെസഞ്ചർ ആർ.എൻ.എയിലേക്ക് (എം.ആർ.എൻ.എ.) കൈമാറ്റം ചെയ്യപ്പെടുന്നു; തുടർന്ന് ഇത് പ്രോട്ടീൻ ഉൽപാദനത്തിനുള്ള ഒരു രൂപരേഖയായി ഉപയോഗിക്കപ്പെടുന്നു. കോശങ്ങളുടെ പ്രധാന ഘടകമായ പ്രോട്ടീനുകൾ വളർച്ചയിലും അറ്റകുറ്റപ്പണിയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. 1980-കളിൽ, പ്രതിരോധമരുന്നിനും തെറാപ്പിക്കും എം.ആർ.എൻ.എ. ഉപയോഗിക്കാനുള്ള ആശയത്തെ ഇൻ വിട്രോ ട്രാൻസ്ക്രിപ്ഷൻ എന്ന ഒരു രീതി അനുവദിച്ചു, എന്നാൽ മരുന്ന് രോഗിക്ക് കൊടുക്കുന്നതിലെ വെല്ലുവിളികളും, കോശങ്ങളിൽ വീക്കമുണ്ടാക്കുന്ന പ്രതികരണങ്ങളും ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ഉയർന്നുവന്നതോടെ ഇതിൽ പ്രവർത്തിക്കാനുള്ള ആവേശം കുറഞ്ഞു. നിരാശപ്പെടാതെ, പെൻസിൽവാനിയ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെ, തെറാപ്പിക്ക് എം.ആർ.എൻ.എ. ഉപയോഗിക്കുന്നതിനുള്ള രീതികൾ വികസിപ്പിക്കുന്നതിനായി കാരിക്കോ ഗവേഷണം തുടർന്നു. പ്രതിരോധ നിരീക്ഷണത്തിലും മരുന്ന് മൂലമുണ്ടാകുന്ന പ്രതിരോധ പ്രതികരണങ്ങൾ സജീവമാക്കുന്നതിലും സുപ്രധാന പ്രവർത്തനങ്ങൾ നടത്തുന്ന ഡെൻഡ്രിറ്റിക് കോശങ്ങളെക്കുറിച്ച് പഠിക്കുന്ന ഇമ്മ്യൂണോളജിസ്റ്റ് വെയ്‌സ്‌മാൻ അവരോടൊപ്പം ചേർന്നു. കാലക്രമേണ, എം.ആർ.എൻ.എയിൽ അടിസ്ഥാന മാറ്റങ്ങൾ വരുത്തി, മരുന്ന് കൊടുക്കാനുള്ള വഴികൾ സുഗമമാക്കാനും കോശവീക്കം ഒഴിവാക്കാനും അവർക്ക് കഴിഞ്ഞു. ഒരു അപൂർണ്ണമായ ആശയം ഒടുവിൽ ഫലവത്തായി. ഇത് 2005-ലായിരുന്നു, കോവിഡ്-19 മഹാമാരിയ്ക്ക് 15 വർഷം മുമ്പ്. എന്നാൽ സമയവും സന്ദർഭവും 2019-ലാണ് സമാഗതമായത് – കോവിഡ്-19 വൈറസിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന എസ് പ്രോട്ടീൻ നിർമ്മിക്കാൻ മനുഷ്യ കോശങ്ങൾക്ക് നിർദ്ദേശം നൽകാൻ ശാസ്ത്രജ്ഞർ എം.ആർ.എൻ.എ. പ്രതിരോധ മരുന്നിനെ പഠിപ്പിച്ചപ്പോൾ. ഇത് കാരണം ഒരു വ്യക്തിക്ക് അണുബാധയുണ്ടായാൽ വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികൾ ശരീരം സൃഷ്ടിക്കുന്നു. ശേഷം ചരിത്രമാണ്.

Top News Today

Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.